1984 കാലഘട്ടത്തില്‍ എറണാകുളത്ത് ചില ഓട്ടോമൊബൈല്‍ വര്ക്ക്ഷോപ്പുകാര് ശ്രീ മാത്യു കട്ടപ്പുറത്തിന്റെ നേതൃത്വത്തില്‍ ഒത്തുകൂടുകയും വര്‍ക്ക്ഷോപ്പുകാര്‍ക്ക് ഒരു സംഘടന ഉണ്ടാക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. അതിന്റെ ഫലമായി 1984-ല്‍ എറണാകുളത്തെ മേഴ്സി ടൂറിസ്റ്റ് ഹോമില്‍വച്ച് ആദ്യയോഗം കൂടുകയുണ്ടായി. പ്രവര്‍ത്തന സൗകര്യാര്‍ത്ഥം 12 പേര് അടങ്ങുന്ന ഒരു ഗവേണിംഗ് ബോഡി രൂപവത്കരിച്ചു. 1984 മേയ് മാസം 14ന് വൈകുന്നേരം 7 മണിക്ക് കൊച്ചിന് ടൂറിസ്റ്റ് ഹോമില്‍വച്ച് ശ്രീ. മാത്യു കട്ടപ്പുറത്തിന്റെ അദ്ധ്യക്ഷതയില്‍ യോഗം കൂടുകയും അതില്‍ 16 പേര് പങ്കെടുക്കുകയും ചെയ്തു.
അന്നെടുത്ത തീരുമാനത്തില്‍ മുഖ്യമായ വിഷയം ചാര്‍ജ്ജ് ഏകീകരിക്കുക എന്നതായിരുന്നു. വിദ്യാഭ്യാസ യോഗ്യതയുള്ള ഒരാളെ സെക്യൂരിറ്റി വാങ്ങിക്കൊണ്ട് ഓഫീസ് കാര്യങ്ങള്‍ ചെയ്യിക്കുന്നതിനുവേണ്ടി ശമ്പളം കൊടുത്ത് നിയമിക്കണമെന്നും വിശദവിവരങ്ങള്‍ അടങ്ങിയ നോട്ടീസ് പ്രിന്റ് ചെയ്ത് എറണാകുളത്തെ എല്ലാ വര്‍ക്ക്ഷോപ്പുകളിലും എത്തിക്കുവാനും തീരുമാനങ്ങള്‍ എടുത്തിരുന്നു.
1985 മേയ് 20ന് കൂടിയ യോഗത്തില്‍ സംഘടനയ്ക്ക് ഒരു ഭരണഘടന വേണമെന്നും അത് ചെയ്യുന്നതിന് അഡ്വക്കേറ്റ് പി.ആര്. ആന്റണിയെ ചുമതലപ്പെടുത്തുകയും ചെയ്തു. അതിന്‍പ്രകാരം 4-9-1985ല്‍ 355/85-ാം നമ്പരായി അസോസിയേഷനുവേണ്ടി സൊസൈറ്റി രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.സംഘടനയുടെ ആദ്യ പ്രസിഡന്റായി ശ്രീ. മാത്യു കട്ടപ്പുറത്തിനെയും വൈസ് പ്രസിഡന്റ് ശ്രീ. ടി. ഭാസ്കരനേയും ജനറല്‍ സെക്രട്ടറിയായി ശ്രീ. കെ.എസ്. ശ്രീധരനേയും, ജോയിന്റ് സെക്രട്ടറിയായി ശ്രീ. ടി. സജീവനെയും ട്രഷററായി ശ്രീ. കെ.എ. സേവ്യറിനെയും തെരഞ്ഞെടുത്തു.
സംഘടനയുടെ സുഗമമായ പ്രവര്‍ത്തനത്തിനായി ഡയറക്ടര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ശ്രീ. സി.കെ. തങ്കപ്പന് വൈറ്റില, ശ്രീ. ടി.കെ. രാജന് തൃപ്പൂണിത്തുറ, ശ്രീ. എ.എന്‍. ചെല്ലപ്പന് അലുപുരം, ശ്രീ. കെ.കെ. സോമന് പാലാരിവട്ടം, ശ്രീ. കെ. രാജന് ചെറായി, ശ്രീ. ടി.വി. ഫ്രാന്‍സിസ് എറണാകുളം, ശ്രീ. എം. സെബാസ്റ്റ്യന്‍, ശ്രീ. പി.എ. പുരുഷോത്തമന് കൊച്ചി, ശ്രീ. സുകുമാരന്‍ എറണാകുളം, ശ്രീ. കെ. രാജപ്പന് എറണാകും, ശ്രീ. എ.പി. ബേബി, ശ്രീ. പി. ഉണ്ണി, ശ്രീ. എം.എസ്. സേതുമാധവന് എന്നിവരായിരുന്നു. സംഘടനയില്‍ ആദ്യമായി അംഗത്വമെടുത്തത് ശ്രീ. കെ. രാജനായിരുന്നു.
1989-90 കാലഘട്ടത്തില്‍ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും സംഘടനയുടെ സന്ദേശം എത്തിക്കുവാന്‍ ഭാരവാഹികളായ ശ്രീ. പി.എം. ചെറിയാന് പനന്താനവും, ശ്രീ. കെ.എ. സേവ്യറും അടങ്ങുന്ന ഒരു വന്‍ സംഘം ശ്രമിച്ചതിന്റെ ഫലമായി തിരുവനന്തപുരം മുതല്‍ കോഴിക്കോടുവരെ ജില്ലാ കമ്മിറ്റികള്‍ക്ക് രൂപം നല്കുവാന് സാധിച്ചു. പരസ്പര വിദ്വേഷത്തോടും നിസ്സഹകരണത്തിലും പെരുമാറിപ്പോന്നിരുന്ന ഒരു വിഭാഗം വര്ക്ക്ഷോപ്പുകാരെ ഒന്നിച്ച് അണിനിരത്തുന്നതിന് വേണ്ടി മുന്‍കാല പ്രവര്‍ത്തകര്‍ അനുഭവിച്ച വേദനകള്‍ മറക്കാവുന്നതല്ല. ഒരു വാഹനം വിളിച്ച് കൂടെപ്പോരാവുന്നവരെ കൂട്ടി ഒരു ജൈത്രയാത്ര നടത്തുകയാണ് ചെയ്തിരിക്കുന്നത്. ചില ജില്ലകളില്‍ നല്ല സഹകരണമുണ്ടായിട്ടുണ്ട്. എന്നാല്‍ കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ നമ്മുടെ സംഘടനയ്ക്ക് ആദ്യകാലങ്ങളില്‍ വേരുറപ്പിക്കാന്‍ പെട്ടെന്ന് സാധിച്ചില്ല. എന്നാല്‍ ജില്ലയെ പ്രതിനിധീകരിച്ച് കാസര്‍ഗോഡുനിന്നും ശ്രീ. നാരായണമാരാരും കണ്ണൂരില്‍നിന്നും ശ്രീ. കുഞ്ഞമ്പു നായരുമൊക്കെ എറണാകുളത്ത് നടക്കുന്ന കമ്മിറ്റികളില്‍ പങ്കെടുത്തിരുന്നു.
ജില്ലകളിലെ സംഘടനാ പ്രവര്‍ത്തനത്തിനു വേണ്ടി കോഴിക്കോട് ശ്രീ. കെ.എ. ഭാസ്കരന്, വയനാട് ശ്രീ. കെ.ഡി. രാജന്, മലപ്പുറം ശ്രീ സി.എച്ച്. മൊയ്തീന്, പാലാരിവട്ടം ശ്രീ. മധു, തൊടുപുഴ ശ്രീ. ജോസ്, ആലപ്പുഴ ശ്രീ. പി.കെ. സരസപ്പന്‍, കോട്ടയം ശ്രീ. ഗോപാലകൃഷ്ണന്, കൊല്ലം ശ്രീ. ശിവദാസന്‍ നായര്‍, തിരുവനന്തപുരം ശ്രീ. ജി. പരമേശ്വരന് നായര്‍, ശ്രീ. എം. രാജഗോപാലന്‍ നായര്‍, ശ്രീ. വിഷ്ണുദാസ്, എറണാകുളം ശ്രീ.പി.എ. തമ്പി, പാലക്കാട് ശ്രീ. സലിം തുടങ്ങിയവരുടെ അശ്രാന്തപരിശ്രമഫലമുണ്ടായിരുന്നു.
1997ന് ശേഷമാണ് തൃശ്ശൂര്‍ ജില്ല, കണ്ണൂര്‍ ജില്ല, കാസര്‍ഗോഡ് ജില്ല എന്നിവ നമ്മുടെ ആശയങ്ങളുമായി പൊരുത്തപ്പെട്ട് ഈ സംഘടനയിലൂടെ ലയിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. ശ്രീ. സി.പി. വിന്‍സെന്റ് മൂവാറ്റുപുഴ, ശ്രീ. ജി. രാജന് തിരുവനന്തപുരം, ശ്രീ. ജയരാജ് തൃശ്ശൂര്‍, ശ്രീ. നടരാജന് കൊല്ലം എന്നു തുടങ്ങി പറഞ്ഞാല്‍ തീരാത്തത്ര സ്നേഹസമ്പന്നരായ ഒരുപിടി ആളുകള്‍ ഈ സംഘടനയ്ക്കുവേണ്ടി ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചിട്ടുള്ളവരാണ്. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിട്ടുപോലും ശ്രീ. ചെറിയാന് പനന്താനവും ശ്രീ. കെ.എ. സേവ്യറുമൊക്കെ സംഘടനയ്ക്ക് നല്‍കിയിട്ടുള്ള സംഭാവനകള്‍ ചെറുതല്ല.
1997ല്‍ കൂടിയ സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന് പ്രസിഡന്റായി ശ്രീ. ടോമി തോമസ്സിനെയും ജനറല്‍ സെക്രട്ടറിയായി ശ്രീ. കെ.എ. സേവ്യറിനെയും ട്രഷററായി ശ്രീ. സി.പി. വിന്‍സെന്റിനേയും വൈസ് പ്രസിഡന്റായി ശ്രീ. എം. രാജഗോപാലന്‍ നായരേയും ജോയിന്റ് സെക്രട്ടറിയായി ശ്രീ. എം.കെ. വിജയനേയും തെരഞ്ഞെടുത്തു. 1997 മുതല്‍ സഹതൊഴിലാളികളെയും ഈ സംഘടനയുടെ അംഗങ്ങളാക്കണമെന്നും അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഇന്‍ഷുറന്‍സ് നടപ്പിലാക്കാനും തീരുമാനമെടുത്തു. കേരളത്തിലെ പല ജില്ലകള്‍ക്കും സ്വന്തമായി ഓഫീസ് ഉണ്ടായിരന്നിട്ടും സംസ്ഥാന കമ്മിറ്റിക്ക് സ്വന്തമായ ഓഫീസ് ഉണ്ടായിരുന്നില്ല. 2000 ഏപ്രില്‍ വരെ എറണാകുളത്ത് ആലപ്പാട് ക്രോസ് റോഡിലുള്ള സേവ്യേഴ്സ് ഓട്ടോമൊബൈല്‍സിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ആയതിനാല്‍ എറണാകുളത്തുതന്നെ ഒരു ഓഫീസ് സംഘടിപ്പിക്കണമെന്നും അതില്‍ ട്രെയിനിംഗ് സെന്റര്‍ തുടങ്ങണമെന്നും പല കമ്മിറ്റികളിലും തീരുമാനമുണ്ടായി. എന്നാല്‍ 2000-ല്‍ നടന്ന സംസ്ഥാന വാര്‍ഷികത്തോടനുബന്ധിച്ച് എളംകുളത്ത് വാങ്ങിയ 13 സെന്റ് സ്ഥലത്ത് നിര്‍മ്മിച്ച ഓഫീസ്, വൈദ്യുതി മന്ത്രിയായിരുന്ന ശ്രീ. എസ്. ശര്‍മ്മ ഉദ്ഘാടനം ചെയ്തതോടുകൂടി നമ്മുടെ ചിലകാല സ്വപ്നം സാക്ഷാത്കരിച്ചു. അതിനുവേണ്ടി സഹകരിച്ച നമ്മുടെ മെമ്പര്‍മാര്‍ക്കും പോപ്പുലര്‍, ബെന്‍സ് തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്കുമുള്ള നന്ദി ഈ അവസരത്തില്‍ പ്രകാശിപ്പിച്ചുകൊള്ളുന്നു.
2009 ജൂലായ് മുതല്‍ സംഘടനയുടെ പ്രവര്‍ത്തനരീതിയില്‍ സമൂലമായ മാറ്റം വരുത്തിക്കൊണ്ട്, അംഗങ്ങള്‍ക്ക് ക്ഷേമം ഉറപ്പുവരുത്തുന്നതിനുവേണ്ടുന്ന രീതിയില്‍ ബൈലായില്‍ മാറ്റംവരുത്തി. മുഖ്യതൊഴിലാളി 480 രൂപ വാര്‍ഷിക വരിസംഖ്യ അടയ്ക്കണം. സഹതൊഴിലാളി 360 രൂപ വാര്‍ഷിക വരിസംഖ്യ അടയ്ക്കണം. ഈ രണ്ട് കൂട്ടര്‍ക്കും വേണ്ടുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ സംഘടന നിര്‍വ്വഹിക്കും. അതുപോലെ ജില്ലയ്ക്കും യൂണിറ്റിനും പ്രവര്‍ത്തനത്തിനുള്ള ഫണ്ട് വാര്‍ഷിക വരിസംഖ്യയില്നിന്നും വിഹിതമായി നല്‍കും. ഇതിന് നേതൃത്വം കൊടുത്തത് സംസ്ഥാന പ്രസിഡന്റായിരുന്ന ശ്രീ. ടോമി തോമസും സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ശ്രീ. എം.കെ. വിജയനും സംസ്ഥാന ട്രഷറര്‍ ആയിരുന്ന ശ്രീ. ജോര്‍ജ് വര്‍ഗ്ഗീസുമാണ്.
2011 ജൂലായില്‍ പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍വന്നു. സംസ്ഥാന പ്രസിഡന്റായി ശ്രീ. എം. രാജഗോപാലന്‍ നായര്‍, ജനറല്‍ സെക്രട്ടറിയായി ശ്രീ. എം.കെ. വിജയന്, ട്രഷററായി ശ്രീ. കെ.ജി. ഗോപകുമാര്‍, വൈസ് പ്രസിഡന്റുമാരായി ശ്രീ.വി.എസ്. മീരാണ്ണന്‍, ശ്രീ. ടി.വി. നാരായണമാരാര്‍, ശ്രീ.ടി.പി. തിലകന്, ജോയിന്റ് സെക്രട്ടറിമാരായി ശ്രീ. സി. ബാബു പാളയം, ശ്രീ. കെ.എ. ജോസഫ്, ശ്രീ. കെ.ആര്. ബാലാസിംഗ് എന്നിവരായിരുന്നു ഭാരവാഹികള്‍. 2011 ഡിസംബര്‍ മാസത്തില്‍ പഴയ ഷെഡ് പൊളിച്ച് മാറ്റി സമീപത്തുതന്നെ ഒരു ഓഫീസ് കെട്ടിടം വാടകയ്ക്ക് എടുത്തു. 14 ജില്ലകളുടെയും സഹകരണത്തോടുകൂടി ഒരു പുതിയ മന്ദിരവും നിര്‍മ്മിക്കാന്‍ തീരുമാനമെടുത്തിരുന്നു. അംഗങ്ങളില്‍നിന്നും പതിനായിരം രൂപ (10,000) വീതം പലിശരഹിത വായ്പയായി കടംവാങ്ങാനാണ് തീരുമാനിച്ചത്. പണം തന്നവര്‍ക്ക് ബോണ്ട് നല്‍കിയിരുന്നു. ആവശ്യമായ ഫണ്ട് കിട്ടാന്‍ പ്രയാസമായപ്പോള്‍ സംസ്ഥാന കമ്മിറ്റി കൂടി കൂപ്പണ്‍ പിരിവ് നടത്താന്‍ തീരുമാനിച്ചു. പണത്തിന്റെ ലഭ്യതയനുസരിച്ച് 11 മാസം കൊണ്ട് 9000 സ്ക്വയര്‍ഫീറ്റിലുള്ള മൂന്നുനില കെട്ടിടം പണിതു. 2012 ഡിസംബറില്‍ ഓഫീസ് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി.
സംസ്ഥാന എക്സിക്യൂട്ടീവിനെ വിശ്വാസത്തിലെടുത്ത് വായ്പയായും കൂപ്പണിലൂടെയും അംഗങ്ങള്‍ സാമ്പത്തിക സഹായം ചെയ്തതുകൊണ്ട് മാത്രമാണ് എറണാകുളം ടൗണിനകത്ത് ഇത്ര വലിയ ഒരു കെട്ടിടം പണിയാന്‍ നമുക്ക് സാധിച്ചത്. പണം കടം തന്ന പല അംഗങ്ങളും ആ തുക സംഭാവനയായി നല്‍കിയിട്ടുണ്ട്. അതിനുവേണ്ടി സഹകരിച്ച ഓരോ അംഗത്തിനും സംഘടനയുടെ പേരില്‍ എന്നെന്നും നന്ദിയുണ്ടായിരിക്കും. 07.04.2013ന് സംസ്ഥാന ആസ്ഥാനമന്ദിരം ബഹുമാനപ്പെട്ട എക്സൈസ്, തുറമുഖ വകുപ്പ് മന്ത്രി ശ്രീ. കെ. ബാബു ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട കൊച്ചി മേയര്‍ ശ്രീ. ടോണി ചെമ്മണി, എം.എല്‍.എ.മാരായ ശ്രീ. ഡൊമിനിക് പ്രസന്റേഷന്, ശ്രീ. ബെന്നി ബഹന്നാന്, ടി.വി.എസ്. ടെക്നിക്കല്‍ മാനേജര്‍ ശ്രീ. ദിവാകര റെഡി, കൗണ്‍സിലര്‍ ശ്രീ. സോജന് ആന്റണി തുടങ്ങിയവര്‍ സംഘടനയെ പ്രകീര്‍ത്തിച്ചു സംസാരിച്ചു. 14 ജില്ലകളില്‍നിന്നും നമ്മുടെ അംഗങ്ങള്‍ പങ്കെടുത്തിരുന്നു.
28.09.2014ന് 29-ാം സംസ്ഥാന പ്രതിനിധി സമ്മേളനവും ഭാരവാഹികളെ തിരഞ്ഞെടുക്കലും നടന്നു.
മേല്സൂചിപ്പിച്ചിട്ടുള്ളവരാണ് ഇപ്പോള്‍ നിലവിലുള്ള ഭാരവാഹികള്‍. ഈ കഴിഞ്ഞ കാലയളവില്‍ സ്ഥാപനങ്ങള്‍ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് പല സമരങ്ങളും സംഘടന നടത്തിയിട്ടുണ്ട്. അതിന്റെയൊക്കെ ഫലമായി അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ക്ഷേമനിധി നടപ്പിലാക്കിയിട്ടുണ്ട്.
2014 നവംബര്‍ 2ന് കോട്ടയത്തുവച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി സംഘടന നല്കുന്ന പെന്ഷന് പദ്ധതി ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട ട്രാന്‍സ്പോര്‍ട്ട് മന്ത്രി ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മറ്റു രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക നേതാക്കന്മാരും പ്രസ്തുത യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ചിരുന്നു,
2015 ഏപ്രില്‍ 24 മുതല്‍ സംസ്ഥാന കമ്മിറ്റി ഓഫീസിലെ മൂന്നാം നിലയില്‍ ബി.എസ്.എസ്. ട്രെയിനിംഗ് സ്കൂള്‍ ആരംഭിച്ചു. നിലവില്‍ വര്‍ക്ക്ഷോപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന സംഘടനയുടെ അംഗങ്ങള്‍ക്ക് വിദഗ്ദ്ധരെക്കൊണ്ട് ക്ലാസ്സുകള്‍ നടത്തി ചോദ്യാവലി നല്കി അത് പരിശോധിച്ച് പാസ്സായിട്ടുള്ളവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിവരുന്നത്. ബി.എസ്.എസ്. എന്ന ഭാരത് സേവക് സമാജ് ആണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരത്തോടുകൂടി എന്‍-സിം എന്ന നാഷണല്‍ സ്കില്‍ ഇന്ത്യാ മിഷന് എന്ന സര്‍ട്ടിഫിക്കറ്റ് നല്കി വരുന്നത്. വിദേശത്ത് ജോലി ചെയ്യുന്നതിനും ബാങ്കുകളില്‍നിന്നും ലോണ്‍ ലഭിക്കുന്നതിന് ഈ സര്‍ട്ടിഫിക്കറ്റ് ധാരാളമായി ഉപയോഗിച്ചുവരുന്നു.
ട്രെയിനിംഗ് ബോര്‍ഡ് ചെയര്‍മാനായിരുന്ന ശ്രീ. കെ.എ. സേവ്യറിന്റെ നിര്യാണത്തിനുശേഷം വൈസ് ചെയര്‍മാനായിരുന്ന ശ്രീ. രവീന്ദ്രന് കണ്ണങ്കൈയെ ചെയര്‍മാനാക്കിയും ശ്രീ. എ.സി. ഡേവിസിനെ വൈസ് ചെയര്‍മാനാക്കിയും ചുമതല ഏല്‍പ്പിച്ചിരുന്നു. ശ്രീ. രവീന്ദ്രന് ജോലി കിട്ടിയതിനാല്‍ ശ്രീ. എ.സി. ഡേവിസാണ് ഇപ്പോള്‍ ട്രെയിനിംഗ് ബോര്‍ഡ് ചെയര്മാന്.
സംഘടനാ പ്രവര്‍ത്തന സൗകര്യാര്‍ത്ഥം എല്ലാ ജില്ലകളിലെയും ഓരോ പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് 4 ബോര്‍ഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.
3 മാസത്തിലൊരിക്കല്‍ ഈ ബോര്‍ഡുകളെല്ലാം കൂടി വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ എടുക്കാറുണ്ട്.
നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് (എന്‍.എസ്.ഡി.സി.) മുഖാന്തിരം നടപ്പിലാക്കിവരുന്ന ഓട്ടോമോട്ടീവ് സ്കില്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ (എ.എസ്.ഡി.സി.) എന്ന കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തോടുകൂടിയാണ് എ.എ.ഡബ്ല്യു.കെ. ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തുടക്കം കുറിച്ചത്. സംഘടനയുടെ ആസ്ഥാനമന്ദിരത്തില്‍ 2015 സെപ്റ്റംബര്‍ മാസം ആദ്യബാച്ചിന് തുടക്കംകുറിച്ചു. 15 കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നുണ്ട്. രണ്ടാം ബാച്ച് 20 കുട്ടികളോടുകൂടി 2016 ജൂണ്‍ മാസത്തില്‍ തുടങ്ങി. മൂന്നാം ബാച്ച് 2016 ഓഗസ്റ്റ് മാസം മുതല്‍ 14 കുട്ടികളെ ചേര്‍ത്തുകൊണ്ട് പ്രവര്‍ത്തനം നടന്നുവരുന്നു. ഇനിയും കുട്ടികള്‍ ചേരാന്‍ തയ്യാറായി വന്നുകൊണ്ടിരിക്കുന്നു.
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ 2016 മേയ് മാസം 20 കുട്ടികളെ ചേര്‍ത്തുകൊണ്ട് ആദ്യ ബാച്ച് തുടങ്ങി. ജൂണ്‍ മാസം 15 കുട്ടികളെ ചേര്‍ത്ത് രണ്ടാം ബാച്ചും തുടങ്ങിയിരിക്കുന്നു. അവിടെയും കുട്ടികള്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നു. ആലപ്പുഴ ജില്ലയിലെ കായംകുളത്ത് 2016 മേയ് മാസം 15ന് 29 കുട്ടികളെ ചേര്‍ത്തുകൊണ്ട് ആദ്യ ബാച്ച് ആരംഭിച്ചു. 20 കുട്ടികളുമായി സെക്കന്റ് ബാച്ചും പ്രവര്‍ത്തിച്ചുവരുന്നു. മറ്റു ജില്ലകളും ഉടന്‍ തന്നെ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നത് ശ്രീ. ഷാജി കെ.ജി.യാണ്.
ക്ഷേമനിധിയില്‍ അംഗങ്ങളാകുകയും വരിസംഖ്യ കുടിശ്ശിക വരുത്താത്തവര്‍ക്കും 60 വയസ്സ് കഴിഞ്ഞവര്‍ക്കും കേരളാസര്‍ക്കാര്‍ പെന്ഷന് നല്‍കുമെന്ന് ബഡ്ജറ്റ് പ്രഖ്യാപനമുണ്ട്.
വാര്‍ഷിക വരിസംഖ്യ കുടിശ്ശിക ഇല്ലാത്ത മുഴുവന്‍ അംഗങ്ങള്‍ക്കും തൊഴിലാളി, തൊഴിലുടമ വ്യത്യാസമില്ലാതെ സംഘടന പ്രഖ്യാപിച്ചിട്ടുള്ള മുഴുവന്‍ ആനുകൂല്യങ്ങളും കൃത്യസമയത്ത് നല്കിവരുന്നു.
സംഘടന പെന്ഷന് പദ്ധതിക്കുവേണ്ടി എ.എ.ഡബ്ല്യു.കെ. ന്യൂസ് ബുള്ളറ്റിന് എന്ന പേരില്‍ ഒരു മാഗസിന് പ്രിന്റ് ചെയ്ത് അംഗങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്നുണ്ട്. 12 ലക്കത്തിന് 240 രൂപയാണ് വരിസംഖ്യയായി വാങ്ങുന്നത്.
സംസ്ഥാന പ്രസിഡൻറ്
Ph :9847036719
സംസ്ഥാന ജനറൽ സെക്രട്ടറി
Ph :8547393930
സംസ്ഥാന ട്രീസറെർ
Ph :9447068853
മറ്റൊരു സംഘടനയും ചെയ്യാത്ത കാര്യങ്ങളാണ് എ.എ.ഡബ്ല്യു.കെ. എന്ന സംഘടന അംഗങ്ങള്‍ക്ക് വേണ്ടി ചെയ്തുവരുന്നത്!
0484-2204561